2012, നവംബർ 8, വ്യാഴാഴ്‌ച

ഒരു SBLC 'അനുഭവ' കഥ

2010 ഡിസംബര്‍ 15 നാണ്‌  ഞാന്‍ SBI യില്‍ ജോയിന്‍ ചെയ്യുന്നത് , ആലപ്പുഴ  SBI യുടെ റീജണല്‍ ഓഫീസില്‍ ലോണ്‍ സെല്ലിലെക്കായിരുന്നു ഞങ്ങളുടെ പോസ്റ്റിങ്ങ്‌.

2010 ഡിസംബര്‍ 26 മുതല്‍ 2011 ജനുവരി 1 വരെയായിരുന്നു ഞങ്ങളുടെ ട്രെയിനിംഗ് . ഫോര്‍ട്ട്‌ കൊച്ചിയിലെ സ്റ്റേറ്റ് ബാങ്ക് ലേണിംഗ് സെന്റെറില്‍ (SBLC). എന്റെ കൂടെ ഹരീഷേട്ടനും ,ചിഞ്ചുവും , നൂറയുമായിരുന്നു ഞങ്ങളുടെ ഓഫീസില്‍ നിന്നും ഉണ്ടായിരുന്നത്.

ഞാന്‍ രാവിലെ തന്നെ  SBLC യില്‍ എത്തി . ആദ്യം രജിസ്റ്ററില്‍ പേരെഴുതി -- എനിക്ക് റൂം അലോട്ട് ചെയ്തു തന്നു. കോഴിക്കോട് RBO യിലെ അനില്‍ കുമാറും , കൊച്ചി വില്ലിംഗ്ടന്‍ ഐലന്‍ഡിലെ റോബിനുമായിരുന്നു എന്റെ റൂം മേറ്റ്സ് .

ക്ലാസ് 10 മുതല്‍ 5 വരെ ആയിരുന്നു. ആദ്യ ദിവസമായത്‌ കൊണ്ട് തുടങ്ങാന്‍ താമസിച്ചു ; പലരും എത്തുന്നതെ ഉണ്ടായിരുന്നുള്ളൂ .

ആദ്യം സെല്‍ഫ് ഇന്ട്രോഡക്ഷനായിരുന്നു , പിന്നീട് പല സെക്ഷനുകളായി ക്ലാസ്സുകള്‍ .പത്മജന്‍  സാറിന്റെ ക്ലാസ്സുകള്‍ കേട്ടിരുന്നും ബാക്കിയുള്ള ക്ലാസ്സുകള്‍ ഉറങ്ങിതീര്‍ത്തും ട്രെയിനിംഗ് മുന്നോട്ട് പോയി. ഇടക്കുള്ള ടീ ബ്രേക്ക്‌ ഒരാശ്വാസമായിരുന്നു.  മിക്ക ദിവസവും ഉച്ച കഴിഞ്ഞു ലാബ്‌ സെക്ഷനായിരുന്നു. വൈകുന്നേരങ്ങളില്‍ ബീച്ചില്‍ പോകുമായിരുന്നു.

ഇന്ന്‌  ഡിസംബര്‍ 31 , ക്ലാസ്സ്‌ തീരാന്‍ ഇനി ഒരു ദിവസം കൂടി  മാത്രമേ ഉണ്ടായിരുന്നുള്ളൂ .

രാത്രി കള്‍ചറല്‍ പ്രോഗ്രാംസ് ഉണ്ടായിരുന്നു . കഴിഞ്ഞപ്പോള്‍ 10 മണിയായി. ബീച്ചില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു.. ഞങ്ങള്‍ ബീചിലേക്കിറങ്ങി . എങ്ങും തിരക്ക് തന്നെ. കൊച്ചിക്കാര്‍ 'പപ്പാജി'  എന്നു  വിളിക്കുന്ന കൂറ്റന്‍ രൂപം ബീച്ചില്‍ സ്ഥാപിച്ചിരുന്നു . രാത്രി 12 മണിക്ക് അതിനു തീ കൊളുത്തും . അതോടെ പോയ വര്‍ഷത്തെ വിഷമങ്ങളൊക്കെ കത്തിതീരുമെന്നും പുതു വര്‍ഷത്തെ നന്മകളെ വരവേല്‍ക്കാനാകുമെന്നുമാണ് ഇവിടുത്തെ വിശ്വാസം. കൊച്ചിയിലെ പുതുവര്‍ഷ ആഘോഷങ്ങള്‍ കാണാന്‍ ഭാഗ്യം ലഭിച്ച ഏക ബാച്ചും ഞങ്ങളുടെയായിരുന്നു.

                                         


സംഗീത സാന്ദ്രമായ അന്തരീക്ഷം.  ബലൂണുകളും വര്‍ണ കടലാസുകളും കൊണ്ട് എങ്ങും അലങ്കരിചിരിക്കുന്നു . എല്ലാ ചാനലുകളുടെയും റിപ്പോര്‍ടര്മാരുമുണ്ട് . അവരുടെ ക്യാമറക്ക്‌ മുന്നിലും വലിയ ആള്‍ക്കൂട്ടം. കനത്ത പോലീസ് പട്രോളിങ്ങും ഉണ്ടായിരുന്നു. ഇടയ്ക്കു ഒരു ചാറ്റല്‍ മഴ പെയ്തു. മഴ കൂടുമോ എന്നാ പേടി കാരണം ഞങ്ങള്‍ റൂമിലേക്ക്‌ മടങ്ങി.

12 മണി അടുക്കാറായപ്പോള്‍ അന്തരീക്ഷം ശബ്ദമുഖരിതമായി , ഞങ്ങള്‍ SBLC യുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലേക്ക് കയറി. സ്റെയര്‍ റൂമിന്റെ മുകളിലേക്ക് കയറാന്‍ ഒരു ഏണി ഉണ്ടായിരുന്നു. അല്പം ബുദ്ധിമുട്ടിയാണെങ്കിലും വലിഞ്ഞു കയറി. 12 മണിയായി കഴിഞ്ഞിരിക്കുന്നു. നാല് പാട് നിന്നും തുരു തുരാ വെടിക്കെട്ടുകള്‍ ,കരിമരുന്നു പ്രയോഗത്തിന്റെ ഇന്ദ്രജാലം . ഇവിടെ 360 ഡിഗ്രി  കഴ്ച്ചയുണ്ടായിരുന്നു. എല്ലാ വശത്ത് നിന്നുമുള്ള വര്‍ണ കാഴ്ചകള്‍. ഇത്ര മനോഹരമായ ഒരു ആകാശ കാഴ്ച എന്റെ ജീവിതത്തില്‍ ഇതേ വരെ കണ്ടിട്ടില്ല ലോകം പുതു വര്‍ഷത്തെ വരവേല്‍ക്കുന്ന സമയം. ഏതാണ്ട് ഒരു മണിക്കൂറോളം ഞങ്ങള്‍ അത് കണ്ടു നിന്നു. ഉറങ്ങാന്‍ കിടന്നപ്പോള്‍ ഏകദേശം രണ്ടു  മണിയായിക്കാണും .

പുതുവര്‍ഷ പുലരിയിലേക്കാണ് പിറ്റേന്ന് കണ്ണ് തുറന്നത്. താമസിച്ചാണ് എഴുന്നേറ്റത് . ഇന്ന്  2011 ജനുവരി 1 ശനിയാഴ്ച , SBLC ട്രെയിനിങ്ങിന്റെ അവസാന ദിവസം.ഇന്ന് ഉച്ച വരെയേ ക്ലാസ്സുള്ളൂ . ഉച്ച ഭക്ഷണമൊക്കെ കഴിഞ്ഞ് എല്ലാവരും പോകാനുള്ള തിരക്കിലാണ്. തുണിയൊക്കെ തലേന്നേ പായ്ക്ക് ചെയ്തിരുന്നു.

ഇന്നാണ് ചരിത്ര പ്രസിദ്ധമായ കൊച്ചിന്‍ കാര്‍ണിവല്‍ നടക്കുന്നത്. വൈകുന്നേരം വാഹനങ്ങള്‍ കുറവായിരിക്കും എന്ന് പറഞ്ഞതിനാല്‍ എല്ലാവരും നേരത്തെ തന്നെ ഇറങ്ങി. ഞാന്‍ എന്റെ റൂംമേറ്റ്‌ റോബിന്റെ കൂടെയായിരുന്നു ഇറങ്ങിയത്‌. അവന്‍ എന്നെ ബൈക്കില്‍ ബോട്ട് ജെട്ടിയില്‍ കൊണ്ട് വിട്ടു. ഇവിടുന്നു ഓരോ പത്ത് മിനിട്ടിലും എറണാകുളത്തേക്കു സര്‍വീസുണ്ട് .

ടിക്കറ്റെടുത്തു  കാത്തിരുന്നു. അല്‍പ സമയത്തിനകം ബോട്ടെത്തി. 20 മിനിറ്റ് കൊണ്ട് എറണാകുളതെത്തി. 3.45 നാണ് കൊല്ലം പാസഞ്ചര്‍. അതിനു പോകാമെന്ന് തീരുമാനിച്ചു. റെയില്‍വേ സ്റെഷനിലേക്ക് പോകാന്‍ ബസ് കാത്തു നിന്നു. ----------- പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്‌; ഹോസ്റ്റല്‍ റൂമിന്റെ താക്കോല്‍ തിരിച്ചു കൊടുക്കാന്‍ വിട്ടു പോയി. പെട്ടെന്ന് ഇറങ്ങിയപ്പോള്‍ വിട്ടു പോയതാണ്. എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു സമയം നിന്നു . കീ ചെയ്നിന്റെ  പുറകില്‍ ഓഫീസിന്റെ നമ്പര്‍ ഉണ്ടായിരുന്നു. അതില്‍ വിളിച്ചു; കീ റിട്ടേണ്‍ ചെയ്യണമെന്നായിരുന്നു പറഞ്ഞത്.

ഞാന്‍ തിരിച്ച് ബോട്ട് ജെട്ടിയിലേക്ക് നടന്നു. പ്രൈവറ്റ് ബസ്സുകള്‍ കുറവായിരുന്നതിനാല്‍ അവിടെ ഒരു ജന സമുന്ദ്രമായിരുന്നു.കൊച്ചിന്‍ കാര്‍ണിവല്‍ നടക്കുന്നതിനാല്‍ ഫോര്‍ട്ട്‌ കൊച്ചിക്ക്‌ പോകാനുല്ലവരായിരുന്നു എല്ലാവരും. ടിക്കറ്റ്‌ കൌണ്ടറിനു മുന്നില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ക്യൂ  ഉണ്ടായിരുന്നു. ഒന്നര കിലോമീറ്റര്‍ എന്ന് ഞാന്‍ വെറുതെ പറഞ്ഞതല്ല, ഏതാണ്ട് അത്രയും തന്നെ ഉണ്ടായിരുന്നു.... വളഞ്ഞു പുളഞ്ഞ് .

ഒച്ചിഴയും പോലാണ് ക്യൂ  നീങ്ങിക്കൊണ്ടിരുന്നത് .ഓരോ ബോട്ടും പോയി തിരിച്ചെത്തുന്നതിനനുസരിച്ചാണ് ടിക്കെറ്റ് കൊടുക്കുന്നത്. അത് കൊണ്ട് വലിയ താമസമായിരുന്നു.
നല്ല ഭാരമുള്ള ബാഗും പിടിച്ചു കൊണ്ടുള്ള നില്‍പ്പ് അതി കഠിനമായിരുന്നു.  കൊല്ലം പാസഞ്ചര്‍ അതിന്റെ പാട്ടിന് പോയിക്കാണും. ടിക്കറ്റ്‌ കിട്ടിയപ്പോള്‍ സമയം 5 മണി കഴിഞ്ഞിരുന്നു രണ്ടര മണിക്കൂര്‍ അവിടെ ചിലവായി.

വീണ്ടും തിരികെ ഫോര്‍ട്ട്‌ കൊച്ചിയിലെത്തി. അവിടെ നിറയെ തിരക്കായിരുന്നു. ഒരു ഓട്ടോ വിളിച്ചു------ ട്രാഫിക്‌ ബ്ലോക്ക്‌ കാരണം പോകാനാകില്ലെന്നായിരുന്നു മറുപടി. പത്ത് കിലോയോളം ഭാരമുള്ള ബാഗും ചുമന്നു കൊണ്ട് ഞാന്‍ നടന്നു. ഒരു ഓട്ടോ അടുത്ത് കൊണ്ട് നിര്‍ത്തി. "ചേട്ടാ സ്റ്റേറ്റ് ബാങ്ക് ലേണിംഗ് സെന്റെര്‍ വരെ പോണം" ഞാന്‍ ദയനീയമായി പറഞ്ഞു. എന്റെ അവസ്ഥ കണ്ടു അയാള്‍ കയറാന്‍ പറഞ്ഞു. നേരെയുള്ള വഴിയെല്ലാം ബ്ലോക്കായിരുന്നു ഏതൊക്കെയോ ഇടവഴികളിലൂടെയാണ് യാത്ര. ഒടുവില്‍ അതും ബ്ലോക്കായി. ഇവിടെ ഇറങ്ങി നടക്കാനുള്ള ദൂരമേ ഉള്ളുവെന്ന് ഡ്രൈവര്‍ പറഞ്ഞു.

വീണ്ടും നടത്തം , തിരക്കിലൂടെയുള്ള യാത്ര. ഒടുവില്‍ ഞാന്‍ SBLC  യില്‍ എത്തി. താക്കോല്‍ തിരിച്ച് സെക്യൂരിറ്റിയെ ഏല്‍പ്പിച്ചു. പിറ്റേന്ന് പോകാനുള്ള കുറച്ചു പേര്‍ അവിടെ ഉണ്ടായിരുന്നു. അവരോടു വീണ്ടും യാത്ര പരഞ്ഞ്‌ ഞാന്‍ ഇറങ്ങി. സമയം 6 മണി കഴിഞ്ഞിരുന്നു. ബീച്ച്  റോഡിലൂടെയാണ്‌ നടത്തം. ഏതാണ്ട് രണ്ട് കിലോമീറ്റര്‍ നടന്ന് ഫോര്‍ട്ട്‌ കൊച്ചി ബസ് സ്റ്റാന്‍ഡില്‍ എത്തി. ഭാഗ്യത്തിന് എറണാകുളത്തേക്കു ബസ് ഉണ്ടായിരുന്നു. കലൂര്‍ KSRTC  സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ 7 മണി ആകാറായിരുന്നു.

ഞാന്‍ ബസ് കത്ത് നിന്നു. ഒരു തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റില്‍ കയറി. 7.15 ന് ബസ് വിട്ടു. 10.15 നാണ് കായംകുളത്ത്  നിന്നുള്ള ലാസ്റ്റ് ബസ്. 10.15 നു മുന്‍പേ  എത്തണേയെന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. രാത്രിയായതിനാല്‍ നല്ല വേഗത്തിലായിരുന്നു യാത്ര . 10.10 നു തന്നെ ബസ് കായംകുളത്തെത്തി. ഞാന്‍ ഓര്‍ഡിനറി ബസ് പാര്‍ക്ക് ചെയ്യുന്നിടതേക്ക് ഓടി.

ഭാഗ്യം ലാസ്റ്റ് ബസ് പോയിട്ടില്ല ഞാന്‍ അതില്‍ കയറി ഇരുന്നു. എന്നാല്‍ 10.30 ആയിട്ടും ബസ് വിടുന്ന മട്ടില്ല  അന്വേഷിച്ചപ്പോള്‍ , ഓച്ചിറയില്‍ നിന്നും കുറെ അയ്യപ്പ ഭക്തന്മാര്‍ കായംകുളത്തേക്ക് വരുന്നുവെന്ന്; കായംകുളത്ത്  നിന്നും പമ്പയ്ക്കു ഇനി സര്‍വീസ് ഇല്ലാത്തതിനാല്‍ അവരെ അടൂര് കൊണ്ട് ചെന്ന് വിടാനാണ് ഈ കാത്തു കിടപ്പ്. അവരെത്തിയപ്പോള്‍ 10.45 ആയി. പിന്നെയും പ്രശ്നം, അടൂരില്‍ നിന്നും പമ്പയ്ക്കു സര്‍വീസ് ഉണ്ടെന്ന് ഉറപ്പു കൊടുക്കണമെന്ന് അയ്യപ്പന്മാര്‍ ; എന്നാല്‍ അങ്ങനെ ഒരു ഉറപ്പു കൊടുക്കാന്‍ പറ്റില്ലെന്ന് ബസ് കണ്ടക്ടര്‍. എന്നാല്‍ ടിക്കറ്റ്‌ എടുക്കില്ലെന്ന് അയ്യപ്പന്മാര്‍. വലിയ വാക്ക് തര്‍ക്കമായി. ഞാന്‍ അറിയാതെ 'സ്വാമിയേ'  എന്ന് വിളിച്ചു പോയി. പതിനൊന്ന് മണിക്ക് ശേഷമാണ് ബസ് കായംകുളത്ത് നിന്നും യാത്ര തിരിച്ചത്.

ചാരുമൂട്ടില്‍ എത്തിയപ്പോള്‍ സമയം 11.30. ബസ്സിറങ്ങി വീണ്ടും നടപ്പ്. വീട്ടിലെത്തിയപ്പോള്‍ ആരും ഉറങ്ങിയിട്ടില്ലായിരുന്നു, എന്നെ കാത്തിരിക്കുകയായിരുന്നു. അമ്മ ഒരു ജഗ്ഗില്‍ വെള്ളം കൊണ്ട് തന്നു. ഞാന്‍ അത് മുഴുവനും ഒറ്റ വലിക്കു കുടിച്ചു. വസ്ത്രം മാറി കിടക്കയിലേക്ക് വീണു. ഒരിക്കലും മറക്കാത്ത അനുഭവങ്ങളുമായി ഉറക്കത്തിലേക്ക് .


                                           ***************************************

7 അഭിപ്രായങ്ങൾ:

  1. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കള്ളുകുടിച്ച കാര്യംകൂടി എഴുതിയാലേ ഇത് പൂര്‍ണമാവൂ, നന്നായിട്ടുണ്ട്. നല്ല ഭാഷ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ ഉദയാ..... ഇതൊക്കെ ഇത്ര ഓപെണായിട്ട് പറയാന്‍ പറ്റുമോ...?

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012, നവംബർ 9 9:38 PM


    എടാ മിടുക്കാ..... പൊളപ്പനായിട്ടുണ്ട്‌ .... :P

    മറുപടിഇല്ലാതാക്കൂ